"അമ്മാ... ധര്‍മ്മം തരണേ..."
ഒച്ച കേട്ട് ഞാന്‍ സുഖനിദ്രയില്‍ നിന്നും ഉണര്‍ന്നു.
ഞാന്‍ എണീറ്റ് വാതില്‍ തുറന്ന് മുറ്റത്തേക്ക് നോക്കി.ആരെയും കാണുന്നില്ല.അപ്പോള്‍ കളത്തിനു പുറത്ത് വീണ്ടും ഒച്ച.എനിക്കു വിശ്വസിക്കാനായില്ല.രണ്ടു മയിലുകള്‍. ഒരാണ്‍മയിലും ഒരു പെണ്‍മയിലും.
എനിക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഏറെ നേരം അവ കാത്തു നിന്നു.ശേഷം അവ രണ്ടും തിരിച്ചുനടന്നു.
വരള്‍ച്ചയെന്നും വെള്ളപ്പൊക്കമെന്നും പറഞ്ഞ് ധര്‍മ്മത്തിന് വരാറുണ്ട് . നാടോടികള്‍. എവിടെ നിന്നും അവര്‍ക്ക് ധര്‍മ്മം കിട്ടാറില്ല.
കാടോടികള്‍ക്കും അതേ ഗതി.
അധർമികളല്ലേ നിറയെ...?
ReplyDeleteWord verification ഒഴിവാക്കൂ....
hi.............nice....
ReplyDelete